കൊട്ടിയൂർ : വൈശാഖ ഉത്സവത്തിന് മുന്നോടിയായി അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ മണിത്തറയിലുള്ള സ്വയംഭൂ സ്ഥാനത്ത് ബാവലി തീർഥം അഭിഷേകം ചെയ്യുന്നതിനുള്ള നീരെഴുന്നള്ളത്ത് ഇന്ന് ഉച്ചയോടെ. സ്‌ഥാനികരുടെ സംഘം അക്കരെ കൊട്ടിയൂർ ക്ഷേത്ര സന്നിധാനത്ത് ആദ്യം പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്. മറ്റാർക്കും സന്നിധാനത്തൽ പ്രവേശനമില്ല. കോട്ടയം തിരൂർകുന്ന് ഗണപതി ക്ഷേത്രത്തിൽ വ്യാഴാഴ്‌ച പുറപ്പെട്ട വിളക്കു തിരി സംഘം ഇക്കരെ കൊട്ടിയൂരിലെത്തിയ ശേഷമായിരിക്കും ഇന്നത്തെ ചടങ്ങുകൾ ആരംഭിക്കുക. നീരെഴുന്നള്ളത്തിന് മുൻപായി ഒറ്റപ്പിലാൻ, പുറങ്കലയൻ, ജന്മാശാരി, പെരുവണ്ണാൻ, കൊല്ലൻ, കണിശൻ ഗുരുക്കൾ എന്നിവർ ചേർന്ന് ഇക്കരെ സന്നിധാനത്തും ബാവലി പുഴയിലും വച്ച് തണ്ണീർകുടി ചടങ്ങ് നടത്തും. ജന്മാശാന്തിയുടെയും സമുദായിയുടെയും നേതൃത്വത്തിൽ സംഘം ഇക്കരെ നിന്ന് പുറപ്പെട്ട് കിഴക്കേ നടയിലെ ബാവലി പുഴക്കരയിൽ എത്തിയാൽ ഉടൻ അനുമതി വാങ്ങി ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ സ്ഥാനികർ സ്നാനം ചെയ്തത് ബാവലി തീർഥവുമായി ആദ്യം സന്നിധാനത്തിൽ പ്രവേശിക്കും. ഇക്കരെ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട സംഘം പ്രത്യേക വഴികളിലൂടെ നടന്ന് മന്ദംചേരി ഉരുളിക്കുളത്തിലെത്തുകയും അവിടെ നിന്ന് കൂവയില ശേഖരിച്ച് ശേഷമായിരിക്കും ബാവലിപ്പുഴയുടെ കരയിലെത്തുക ഇവർ സ്‌നാനം ചെയ്‌ത ശേഷം കൂവയിലയിൽ ശേഖരിച്ച ബാവലി തീർത്ഥവുമായി മണിത്തറയിൽ പ്രവേശിക്കും. ജന്മശാന്തി മണിത്തറയിലെ സ്വയംഭൂ വിഗ്രഹം കുടികൊള്ളുന്ന സ്‌ഥാനത്ത് പ്രവേശിച്ച് ബാവലി തീർഥം അഭിഷേകം ചെയ്യും. സാഷ്‌ടാംഗ നമസ്ക്‌കാരം ചെയ്‌ത് സംഘം മടങ്ങും. തുടർന്ന് രാത്രിയിൽ ഇക്കരെ കൊട്ടിയൂരിലെ ആയില്യാർ കാവിൽ പ്രത്യേക ചടങ്ങുകളും അപ്പട നിവേദ്യവും നടത്തും.
വൈശാഖ ഉത്സവത്തിലെ നെയ്യാട്ടത്തിന് ഇനി 5 ദിവസം മാത്രം. നെയ്യെഴുന്നള്ളത്തിന് വ്രതമെടുത്തവർ കലശം കുളിച്ച് മഠത്തിൽ പ്രവേശിച്ചു. ഇനി മഠങ്ങളിൽ പ്രത്യേക ചടങ്ങുകളും പൂജകളും അന്നദാനവുമായി ആണ് വ്രതം. ബ്രാഹ്മണരാണ് കലശം കുളിക്കുന്ന ചടങ്ങിൽ കാർമികർ. മഠങ്ങളിൽ പ്രവേശിച്ചു കഴിഞ്ഞാൽ മറ്റുള്ളവർ സ്പർശിക്കാൻ പാടില്ല എന്നതാണ് നിഷ്ഠ.
In preparation for the holy water, the devotees entered the monastery after bathing in the Kottiyoor and Kalasham





















